Tuesday, May 27, 2014

ഒരു വേനല്‍ക്കാല എന്‍. എസ്. എസ്. ക്യാമ്പ് ഓര്‍മ്മകള്‍ ....!!!

ഒരു വേനല്‍ക്കാല എന്‍. എസ്. എസ്. ക്യാമ്പ് ഓര്‍മ്മകള്‍ ....!!!

പി എസ് എം ഓ കോളേജില്‍ അബു പ്രീഡിഗ്രി ഒന്നാം വര്‍ഷത്തിനു പഠിക്കുന്ന കാലം.  കോളേജില്‍ അബുവിനെയറിയുന്ന സീനിയറായിട്ടുള്ള ഏട്ടന്മാര്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷത്തിനും, ഡിഗ്രി ഒന്നാം വര്‍ഷത്തിനും കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു .

സ്കൂളുകളിലും മദ്രസകളിലും ഗ്രാമത്തിലെ ക്ളബ് വാര്‍ഷിക കലാ പരിപാടികളിലും ചില ചില്ലറ കവിതാ പാരായണവും പാട്ടും പാടി നടന്നിരുന്ന കാലം.  എന്നു പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല "പദ്യം ചൊല്ലല്‍" "പാട്ടിനു മൂളല്‍" എന്നൊക്കെയായിരുന്നു കൂട്ടുകാര്‍ അബുവിനെ വിശേഷിപ്പിച്ചിരുന്നത് . പിന്നെ ആകാശ വാണിയില്‍ നിന്നും കേട്ടു പഠിച്ച ലളിത ഗാനങ്ങളുടെ പല്ലവി പാടി ഹീറോ ആയി നടക്കുന്ന കാലമായതിനാല്‍ അബുവിന്‍റെ സീനിയറായിരുന്ന ഏട്ടന്മാര്‍ അബുവിനെ നോട്ടമിട്ടിരുന്നു .  ആകാശവാണിയില്‍ അക്കാലങ്ങളില്‍ അതിരാവിലെ ലളിത ഗാനം ചൊല്ലി പഠിപ്പിക്കുന്ന പരിപാടിയുണ്ടായിരുന്നു .

എന്‍. എസ്. എസ്. നു വോളണ്ടീയര്‍മാരെ തിരഞ്ഞെടുക്കുന്ന കൂട്ടത്തില്‍ രണ്ടാം വര്‍ഷത്തിനു പഠിക്കുന്ന അബുവിനെ അറിയുന്ന ചില "ചേട്ടന്മാര്‍" അബുവിനെ  അവരുടെ ഗ്രൂപ്പ് ലീഡര്‍ പത്മാക്ഷന് പരിചയപ്പെടുത്തി.  കഴിഞ്ഞ വര്‍ഷത്തെ മികച്ച സേവനത്തിനു ബെസ്റ്റ് വോളണ്ടീയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ആളാണ് കേട്ടോ  പത്മാക്ഷന്‍.  പാരിതോഷികമായി വര്‍ഷപ്പരീക്ഷക്ക് പത്തു മാര്‍ക്കും കോളേജ് മാഗസിനില്‍ ഫോട്ടോയും വന്നിട്ടുണ്ട്.

മാഗസിനില്‍ ഫോട്ടോ വന്നതു കൊണ്ട് തന്നെ പെണ്‍കുട്ടികള്‍ക്കിടയില്‍ പത്മാക്ഷന്‍ അറിയപ്പെടുന്ന ച്ചുല്ലനായിരുന്നു. അതിന്റെ ഗമയും അഹങ്കാരവും ഒക്കെ പത്മാക്ഷനുണ്ട് എന്നു സംസാരത്തില്‍ അബുവിന് പരിചയപ്പെടുത്തുന്നതിന്നിടയില്‍ മനസ്സിലായി.  അങ്ങിനെ അബുവിനെയും അവരുടെ ഗ്രൂപ്പില്‍ കൂട്ടി. അബുവിന് അവര്‍ അവക്കിടയിലെ "കവി" അല്ല അവരുടെ ഭാഷയില്‍ "കപി"യെന്നുള്ള ചെല്ലപ്പെരും ഇട്ടു പട്ടം ചാര്‍ത്തി.

അങ്ങിനെയിരിക്കെ ഗ്രൂപ്പ് ലീഡര്‍ പത്മാക്ഷന്‍ ഞായറാഴ്ചകളില്‍ ഉച്ചവരെ കോളേജ് അങ്കണത്തില്‍ പരിപാലനം നടത്തിയിരുന്ന കൂട്ടുകാര്‍ക്ക്, കോളേജ് എന്‍ എസ് എസ് ഫണ്ടില്‍ നിന്നും വിഹിതം വാങ്ങി വിതരണം ചെയ്യാറുണ്ട് . ചായയ്ക്കും ചോറിനും കാശും പിന്നെ കുളിക്കാനും അലക്കാനും സോപ്പും അവരവരുടെ വിഹിതം വെച്ച് പത്മാക്ഷന്‍ വാങ്ങുമായിരുന്നെങ്കിലും ആര്‍ക്കും അവരവരുടെ വിഹിതം കൃത്യമായി നല്‍കിയിരുന്നില്ല.  തീര്‍ത്തും ഒരു ലീഡറിനു വേണ്ട ഗുണ ഗാനങ്ങളൊക്കെ പത്മാക്ഷനുണ്ടായിരുന്നു. മട്ടുള്ളവരെപ്പോലെത്തന്നെ അബുവും അതൊട്ട്‌ കാര്യമാക്കിയിരുന്നുമില്ല .

അങ്ങിനെയിരിക്കെ ഒരു ഞായറാഴ്ച ദിവസം ഉച്ചയോടനുബന്ധിച്ചു ഗ്രൂപോന്റെ സേവനം പരിശോധിക്കുന്നതിന് വെളുത്ത സുന്ദരനായ നീണ്ട മൂക്കും, മുഖത്ത് കണ്ണടയും വെയ്ക്കുമായിരുന്ന മഹ്മൂദ് സാര്‍ ദൂരെ നിന്നും വരുന്നത് കണ്ടു പത്മാക്ഷന്‍ എല്ലാവരെയും പതിവു പോലെ ഉശാരാവാന്‍ ഉണര്‍ത്തി. പാവം അബു അതത്ര കാര്യമാക്കിയിരുന്നില്ല. മാത്രമല്ല അബുവിന് പത്തുമാര്‍ക്കും കോളേജ് പത്രത്തില്‍ വരുന്ന ഫോട്ടോയിലൊന്നും വലിയ വിശ്വാസമുണ്ടായിരുന്നില്ല. ജോലി ചെയ്യാന്‍ മടിയാനായിരുന്ന അബു നാടന്‍ പാട്ടുകളില്‍ ഇത്തിരി തെറികൂട്ടി ഈണത്തില്‍ പാടും ഒപ്പം പൊട്ടന്‍ കവിതയും ചൊല്ലി ഗ്രൂപ്പിലെ പത്തോളം വരുന്ന അംഗങ്ങളെ കയ്യിലെടുത്തിരുന്നു.  അബുവിന്‍റെ പ്രധാന ജോലിയെന്തെന്നു ചോദിച്ചാല്‍ ഇത്യാദി കാര്യങ്ങള്‍ ഒപ്പിച്ചു കൂടുകാരെ രസിപ്പിച്ചു തക്കത്തില്‍ സമയമൊപ്പിച്ചു തടി സലാമാത്താക്കലായിരുന്നു അബുവിന്‍റെ മുഖ്യ കലാ വിരുതു.

മഹ്മൂദ് സാര്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന ഗ്രൂപുകളെ പരിശോദിച്ചു പയ്യെ ഞങ്ങളുടെ അടുത്തുമെത്തി .  അടുത്തെത്തിയപ്പോഴേയ്ക്കും അബു ബക്കറ്റില്‍ കുടിക്കാന്‍ വച്ചിരുന്ന വെള്ളം മണ്ണില്‍ ഒഴിച്ച് ആ ചെളി മേലാസകലം വാരിത്തേച്ചു .  എന്നിട്ട് കൈക്കൊട്ടെടുത്തു (മണ്‍ വെട്ടി) കിളക്കാന്‍ തുടങ്ങി.    കഷ്ടകാലത്തിന് മഹ്മൂദ് സാര്‍ അബുവിന്‍റെ ചൊപ്പടി വിദ്യ കണ്ടു .  അദ്ദേഹം ഗ്രൂപ്പ് ലീഡര്‍ പത്മാക്ഷനെ വിളിച്ചു ശകാരിച്ചു .  എന്നിട്ട് അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്ന നോട്ടുപുസ്തകത്തില്‍ ചുവന്ന മഷിയില്‍ എന്തോ കുറിച്ചിട്ടു.

പത്മാക്ഷന് അബുവിനോട് വല്ലാത്ത ദേഷ്യം വന്നു .  ദേഷ്യത്തില്‍ കൊള്ളാവുന്ന നല്ല സാഹിത്യ ഭാഷയില്‍ അബുവിനെ ശകാരിച്ചു.  കൂട്ടത്തില്‍ കുറെ പേര്‍ രണ്ടു പക്ഷവും കൂടി. മറ്റൊന്നുകൊണ്ടുമല്ല പത്മാക്ഷന് വിഷമം.  കഴിഞ്ഞ വര്‍ഷം ബെസ്റ്റ് വളണ്ടീയര്‍ ആയ പത്മാക്ഷന് ഇക്കൊല്ലം ബെസ്റ്റ് ഗ്രൂപ്പ് വാങ്ങണം , പഠിത്തത്തില്‍ മോശമായിരുന്ന പത്മാക്ഷന് മോശമായ വിഷയത്തില്‍ കരകയറാന്‍ ഗ്രേസ് മാര്‍ക്കായി പത്തു മാര്‍ക്ക് കിട്ടണം.  മാഗസിനില്‍ ഫോട്ടോ വരുത്തി പെണ്‍കുട്ടികള്‍ക്കിടയില്‍ ഒന്നും കൂടി പ്രശസ്താനാവണം.

ഇവിടെ പത്മാക്ഷന്റെ ചിരകാല മോഹാഭിലാഷത്തിനു അബു കാരണം നിഴല്‍ വീണിരിക്കുന്നു. അങ്ങിനെയിരിക്കെ സമയം ഉച്ചയായി .  ഇരുനൂറോളം വരുന്ന എന്‍ എസ് എസ് വളണ്ടീര്‍മാരില്‍ കുറച്ചു മാത്രം വരുന്ന പെണ്‍കുട്ടികള്‍ അവരുടെ വീട്ടിലേയ്ക്ക് പോവാറാണ്  പതിവ് .  ആണ്‍കുട്ടികള്‍  കോളെജിനു പിറകു വശത്തു കൂടി ഒഴുകുന്ന പുഴയില്‍ പോയി കുളിച്ചു ഹോട്ടലില്‍ കയറി ഊണും കഴിച്ചേ മടങ്ങൂ .  ഞങ്ങള്‍ എല്ലാവരും പുഴയിലേയ്ക്ക് നടന്നു .

അന്നേ ദിവസം പുഴയില്‍ ഇരുവശവും ധാരാളം ആളുകള്‍ കുളിക്കുന്നുണ്ട് , അക്കൂട്ടത്തില്‍ വല വീശിയും, ചൂണ്ടയിട്ടും മീന്‍ പിടിക്കുന്നവരുണ്ട് . പുഴയില്‍ മറ്റൊരു തീരത്ത് മുങ്ങാം കുഴിയിട്ട് പൂഴി വാരി തോണിയില്‍ (വള്ളം) നിറയ്ക്കുന്നവരുണ്ട് .  അക്കരെ പുഴക്കരയില്‍ ലോറിയില്‍ പൂഴി ലോഡ് ചെയ്യുന്നവരുണ്ട് . അങ്ങ് പുഴയൊഴുകും വഴിയില്‍ വിദൂരതതയില്‍ പുഴക്കരയിലെ അംഗനമാര്‍ അലക്കുന്നുണ്ട് .

വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ പാതി മദ്ധ്യേ പലയിടങ്ങളിലും അരയ്ക്കൊപ്പം വെള്ളമുണ്ടായിരുന്നുള്ളൂ .  എല്ലാവരും പുഴയില്‍ അര്‍ദ്ധനാരീശ്വരന്മാരായി പുഴയോരത്തുള്ള മരച്ചില്ലയില്‍ നിന്നും, കരയില്‍ അലക്കനുപയോഗിച്ച്ചിരുന്ന കരിങ്കല്ലിന്‍ മുകളില്‍ നിന്നും പുഴയില്‍ ചാടി. ചിലര്‍ മുങ്ങാംകുഴിയിട്ടു കളിച്ചു .  ചിലര്‍ മുങ്ങിപോന്തുന്നതില്‍ ദീര്‍ഘ സമയം ആരെന്നു എണ്ണിക്കളിച്ചു .  അങ്ങിനെ പാട്ടും കൂത്തും കവിതയും തമാശയും ഇരുന്നൂറോളം വരുന്ന കുട്ടികള്‍ ആര്‍ത്തുല്ലസിച്ചു കൊണ്ടിരുന്നു . മിക്ക ദിവസങ്ങളിലും എല്ലാവരുടെയും സാവൂന്‍ (സോപ്പ്) വിഹിതം പത്മാക്ഷന്‍ മുക്കാറാണ് പതിവ് . പതിവ് പോലെ അന്നും അബുവിന്  അവന്‍റെ വിഹിതമായ സോപ്പ് കഷ്ണം പത്മാക്ഷന്‍ കൊടുത്തില്ല.

മാത്രമല്ല, പുഴയില്‍ പാതി നഗ്നനായി നീന്തുന്ന അബുവിനെ നോക്കി പത്മാക്ഷന്‍ ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു പറയുന്നുണ്ടായിരുന്നു:

"ഇന്ന് നമ്മുടെ കവിക്ക് തോര്‍ത്താന്‍ തോര്‍ത്തു ആരും കൊടുക്കരുത് ,  കവി നമ്മുടെ ഇക്കൊല്ലത്തെ "ബെസ്റ്റ് ഗ്രൂപ്പ്" മോഹമാണ് തച്ച്ചുടച്ചിരിക്കുന്നത് . കവി എങ്ങിനെ കുളിച്ചു കയറുമെന്ന് നമുക്ക് നോക്കാം "

അബു ഇന്നത്തെപ്പോലെ തന്നെ അന്നും തോര്‍ത്തു കൊണ്ടു വന്നിട്ടുണ്ടായിരുന്നില്ല. യാത്രയില്‍ അതൊരു അധികപറ്റായി അബുവിന്  അനുഭവപ്പെട്ടിരുന്നു .  മാത്രമല്ല ഉച്ചകഴിഞ്ഞ് നഗരത്തില്‍ മാറ്റിനി ഷോ കാണാന്‍ പോവുന്നതിനും നാട്ടുകൂട്ടത്തിലും കവലയിലും കവിയരങ്ങിനു പങ്കെടുക്കുന്നതിന്നും മറ്റും തോര്‍ത്തു ഒരു തടസ്സമായിരുന്നു . തല്ക്കലത്തെയ്ക്ക് ആരുടെതെങ്കിലും തോര്‍ത്ത്  കടം വാങ്ങി തോര്‍ത്തി ഒരു വായനാ പുസ്തകം മാത്രം കായ്യിലേന്തിയുള്ള യാത്ര. അങ്ങിനെയായിരുന്നു അബുവിന്‍റെ പതിവ് പല്ലവി .

പത്മാക്ഷന്റെ വാക്കുകള്‍ കേട്ട മാത്രയില്‍ അബു അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു .  അബുവിന്നുള്ളിലെ വിപ്ളവം തിളച്ചു . പുഴയില്‍ നിന്നും "അര്‍ദ്ധ"നഗ്നനായി നഗ്നത ഇരു കൈകള്‍ കൊണ്ട് പൊത്തിസോപ്പ് വെച്ച അലക്കു കല്ലിനുമുകളില്‍ കയറി നിന്നു .  ഒരു കൈ കൊണ്ട് അവിടെയുണ്ടായിരുന്ന സോപ്പെടുത്തു ദേഹാസകലം പതപ്പിച്ചു.  കുട്ടികള്‍ ആര്‍ത്തു വിളിച്ചു. കൂവോട് കൂവ്.  ആദ്യം സോപ്പ് തേയ്ച്ചു കുളിക്കണ്ടയോ , എന്നിട്ടല്ലേ തോര്‍ത്ത് .  എന്ന്നയിരുന്നു അബുവിന്‍റെ പക്ഷം .

അതു കണ്ടു അക്കരെ നിന്നും ആളുകള്‍ കൂവി . വള്ളക്കാര്‍ ഒച്ചയിട്ടു . അപ്പോഴേയ്ക്കും ഞൊടിയില്‍ അബു വീണ്ടും പുഴയില്‍ ചാടി .  അതികസമയം കഴിഞ്ഞില്ല പൂഴിലോറിക്കാര്‍ പുഴയിലൂടെ പാറക്കെട്ടുകള്‍ ഉള്ള ഭാഗത്തൂടെ വെള്ളം കുറഞ്ഞ വഴിയില്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ നടന്നു വരുന്നു .  ആദ്യം അവര്‍ എന്തിനാ വരുന്നത് എന്നു ഞങ്ങള്‍ക്കറിയില്ലായിരുനു . അവര്‍ അടുത്തെത്തിക്കഴിഞ്ഞു .അപ്പോഴാണ്‌ മനസ്സിലായത്‌ അവരുടെ സദുദ്ദേശം .

"ആരെടാ ഇവിടെ ഉടുമുണ്ടില്ലാതെ കയറി നിന്നത് .  അപ്പുറത്ത് പെണ്ണുങ്ങള്‍ അലക്കുന്നത് കണ്ടില്ലേ ?  എവിടെടാ അവന്‍" ?

സംഗതിയുടെ ഗുട്ടന്‍സ് മനസ്സിലായ മാത്രയില്‍ പതമാക്ഷന്‍ അബുവിന് തോര്‍ത്തിട്ടു കൊടുത്തു.  അബുവിനോട് വേഗം തോര്‍ത്തി എത്രയും വേഗം മുങ്ങാന്‍ താക്കീതും നല്‍കി.  അബു പെട്ടെന്ന് മുണ്ടുടുത്ത് കരയില്‍ കയറി അഴിച്ചു വച്ച പാന്‍റ്സും ഷര്‍ട്ടും എടുത്ത് മുങ്ങി .  അവര്‍ അടുത്തെത്തി , പുഴയില്‍ ഇരുനൂറോളം കുട്ടികള്‍ കുളിക്കുന്നു , നോക്കുമ്പോള്‍ ഏതാണ്ട് എല്ലാവരും ഒരേപോലെ ,

"ആര് ? ഏതു കുട്ടി" ? എന്നു അവരോടു പത്മാക്ഷന്‍ തര്‍ക്കുത്തരം പറഞ്ഞു .  "ഇവിടെ നിങ്ങളെ നാട്ടുകാരന്‍ ഒരു കുട്ടിയുണ്ടായിരുന്നു . അവന്‍ നിങ്ങള്‍ വരുന്നത് കണ്ട പാടെ ഇതാ ഈ വഴി ഓടി"  ബഹുമാനം കൊണ്ട് പറയാ, ഏട്ടാ, ഇനി ഞങ്ങളില്‍ ഒന്നിനെ തൊട്ടാല്‍ ഏട്ടന്മാര് വന്ന വഴി തിരിച്ചു പോവില്ലാട്ടോ" .  "വെറുതെ തെനീച്ചക്കൂടിനു കല്ലെറിയരുത് ".

അല്‍പസമയം വാക്കേറ്റങ്ങളായി , വന്നവര്‍ പിന്നെ പതുക്കെ നാട്ടുകാരന്‍ കുട്ടിയെ തേടിയെന്ന ഭാവേന പുഴയോരത്തെ നടവഴി കയറിപ്പോയി .

എല്ലാം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ പത്മാക്ഷന്‍ ബെസ്റ്റ് ഗ്രൂപ്പ് എന്ന മോഹം ഉള്ളിലൊതുക്കികൊണ്ട്  ആത്മഗതം പോലെ എല്ലാവരോടുംകൂടി ഇങ്ങനെ പറയുന്നുണ്ടായിരുന്നു .  "പ്രിയ കവിയോടും , എല്ലാവരോടും കൂടി പറയാ , നമുക്ക് ഇക്കുറി ബെസ്റ്റ് ഗ്രൂപ്പ് ആവണം .  എല്ലാവരുടെയും ഗ്രൂപ്പ്‌ ഫോട്ടോ എനിക്ക് മാഗസിനില്‍ വന്നു കാണണം...!!!

ബാപ്പു തേഞ്ഞിപ്പലം

ബ്ലോഗ്ഗില്‍ നിന്നും :  http://bapputhenjippalam.blogspot.com/

ഒരു എന്‍. എസ്. എസ്. ക്യാമ്പ് ഓര്‍മ്മകള്‍ ....!!!

ഒരു എന്‍. എസ്. എസ്. ക്യാമ്പ് ഓര്‍മ്മകള്‍ ....!!! 

പി എസ് എം ഓ കോളേജില്‍ അബു പ്രീഡിഗ്രി ഒന്നാം വര്‍ഷത്തിനു പഠിക്കുന്ന കാലം.  കോളേജില്‍ അബുവിനെയറിയുന്ന സീനിയറായിട്ടുള്ള ഏട്ടന്മാര്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷത്തിനും, ഡിഗ്രി ഒന്നാം വര്‍ഷത്തിനും കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു .

സ്കൂളുകളിലും മദ്രസകളിലും ഗ്രാമത്തിലെ ക്ളബ് വാര്‍ഷിക കലാ പരിപാടികളിലും ചില ചില്ലറ കവിതാ പാരായണവും പാട്ടും പാടി നടന്നിരുന്ന കാലം.  എന്നു പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല "പദ്യം ചൊല്ലല്‍" "പാടിനു മൂളല്‍" എന്നൊക്കെയായിരുന്നു കൂട്ടുകാര്‍ അബുവിനെ വിശേഷിപ്പിച്ചിരുന്നത് . പിന്നെ ആകാശ വാണിയില്‍ നിന്നും കേട്ടു പഠിച്ച ലളിത ഗാനങ്ങളുടെ പല്ലവി പാടി ഹീറോ ആയി നടക്കുന്ന കാലമായതിനാല്‍ അബുവിന്‍റെ സീനിയറായിരുന്ന ഏട്ടന്മാര്‍ അബുവിനെ നോട്ടമിട്ടിരുന്നു .  ആകാശവാണിയില്‍ അക്കാലങ്ങളില്‍ അതിരാവിലെ ലളിത ഗാനം ചൊല്ലി പഠിപ്പിക്കുന്ന പരിപാടിയുണ്ടായിരുന്നു .

എന്‍. എസ്. എസ്. നു വോളണ്ടീയര്‍മാരെ തിരഞ്ഞെടുക്കുന്ന കൂട്ടത്തില്‍ രണ്ടാം വര്‍ഷത്തിനു പഠിക്കുന്ന അബുവിനെ അറിയുന്ന ചില "ചേട്ടന്മാര്‍" അബുവിനെ  അവരുടെ ഗ്രൂപ്പ് ലീഡര്‍ പത്മാക്ഷന് പരിചയപ്പെടുത്തി.  കഴിഞ്ഞ വര്‍ഷത്തെ മികച്ച സേവനത്തിനു ബെസ്റ്റ് വോളണ്ടീയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ആളാണ് കേട്ടോ  പത്മാക്ഷന്‍.  പാരിതോഷികമായി വര്‍ഷപ്പരീക്ഷക്ക് പത്തു മാര്‍ക്കും കോളേജ് മാഗസിനില്‍ ഫോട്ടോയും വന്നിട്ടുണ്ട്.  

മാഗസിനില്‍ ഫോട്ടോ വന്നതു കൊണ്ട് തന്നെ പെണ്‍കുട്ടികള്‍ക്കിടയില്‍ പത്മാക്ഷന്‍ അറിയപ്പെടുന്ന ച്ചുല്ലനായിരുന്നു. അതിന്റെ ഗമയും അഹങ്കാരവും ഒക്കെ പത്മാക്ഷനുണ്ട് എന്നു സംസാരത്തില്‍ അബുവിന് പരിചയപ്പെടുത്തുന്നതിന്നിടയില്‍ മനസ്സിലായി.  അങ്ങിനെ അബുവിനെയും അവരുടെ ഗ്രൂപ്പില്‍ കൂട്ടി. അബുവിന് അവര്‍ അവക്കിടയിലെ "കവി" അല്ല അവരുടെ ഭാഷയില്‍ "കപി"യെന്നുള്ള ചെല്ലപ്പെരും ഇട്ടു പട്ടം ചാര്‍ത്തി. 

അങ്ങിനെയിരിക്കെ ഗ്രൂപ്പ് ലീഡര്‍ പത്മാക്ഷന്‍ ഞായറാഴ്ചകളില്‍ ഉച്ചവരെ കോളേജ് അങ്കണത്തില്‍ പരിപാലനം നടത്തിയിരുന്ന കൂട്ടുകാര്‍ക്ക്, കോളേജ് എന്‍ എസ് എസ് ഫണ്ടില്‍ നിന്നും വിഹിതം വാങ്ങി വിതരണം ചെയ്യാറുണ്ട് . ചായയ്ക്കും ചോറിനും കാശും പിന്നെ കുളിക്കാനും അലക്കാനും സോപ്പും അവരവരുടെ വിഹിതം വെച്ച് പത്മാക്ഷന്‍ വാങ്ങുമായിരുന്നെങ്കിലും ആര്‍ക്കും അവരവരുടെ വിഹിതം കൃത്യമായി നല്‍കിയിരുന്നില്ല.  തീര്‍ത്തും ഒരു ലീഡറിനു വേണ്ട ഗുണ ഗാനങ്ങളൊക്കെ പത്മാക്ഷനുണ്ടായിരുന്നു. മട്ടുള്ളവരെപ്പോലെത്തന്നെ അബുവും അതൊട്ട്‌ കാര്യമാക്കിയിരുന്നുമില്ല .

അങ്ങിനെയിരിക്കെ ഒരു ഞായറാഴ്ച ദിവസം ഉച്ചയോടനുബന്ധിച്ചു ഗ്രൂപോന്റെ സേവനം പരിശോധിക്കുന്നതിന് വെളുത്ത സുന്ദരനായ നീണ്ട മൂക്കും, മുഖത്ത് കണ്ണടയും വെയ്ക്കുമായിരുന്ന മഹ്മൂദ് സാര്‍ ദൂരെ നിന്നും വരുന്നത് കണ്ടു പത്മാക്ഷന്‍ എല്ലാവരെയും പതിവു പോലെ ഉശാരാവാന്‍ ഉണര്‍ത്തി. പാവം അബു അതത്ര കാര്യമാക്കിയിരുന്നില്ല. മാത്രമല്ല അബുവിന് പത്തുമാര്‍ക്കും കോളേജ് പത്രത്തില്‍ വരുന്ന ഫോട്ടോയിലൊന്നും വലിയ വിശ്വാസമുണ്ടായിരുന്നില്ല. ജോലി ചെയ്യാന്‍ മടിയാനായിരുന്ന അബു നാടന്‍ പാട്ടുകളില്‍ ഇത്തിരി തെറികൂട്ടി ഈണത്തില്‍ പാടും ഒപ്പം പൊട്ടന്‍ കവിതയും ചൊല്ലി ഗ്രൂപ്പിലെ പത്തോളം വരുന്ന അംഗങ്ങളെ കയ്യിലെടുത്തിരുന്നു.  അബുവിന്‍റെ പ്രധാന ജോലിയെന്തെന്നു ചോദിച്ചാല്‍ ഇത്യാദി കാര്യങ്ങള്‍ ഒപ്പിച്ചു കൂടുകാരെ രസിപ്പിച്ചു തക്കത്തില്‍ സമയമൊപ്പിച്ചു തടി സലാമാത്താക്കലായിരുന്നു അബുവിന്‍റെ മുഖ്യ കലാ വിരുതു.  

മഹ്മൂദ് സാര്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന ഗ്രൂപുകളെ പരിശോദിച്ചു പയ്യെ ഞങ്ങളുടെ അടുത്തുമെത്തി .  അടുത്തെത്തിയപ്പോഴേയ്ക്കും അബു ബക്കറ്റില്‍ കുടിക്കാന്‍ വച്ചിരുന്ന വെള്ളം മണ്ണില്‍ ഒഴിച്ച് ആ ചെളി മേലാസകലം വാരിത്തേച്ചു .  എന്നിട്ട് കൈക്കൊട്ടെടുത്തു (മണ്‍ വെട്ടി) കിളക്കാന്‍ തുടങ്ങി.    കഷ്ടകാലത്തിന് മഹ്മൂദ് സാര്‍ അബുവിന്‍റെ ചൊപ്പടി വിദ്യ കണ്ടു .  അദ്ദേഹം ഗ്രൂപ്പ് ലീഡര്‍ പത്മാക്ഷനെ വിളിച്ചു ശകാരിച്ചു .  എന്നിട്ട് അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്ന നോട്ടുപുസ്തകത്തില്‍ ചുവന്ന മഷിയില്‍ എന്തോ കുറിച്ചിട്ടു.

പത്മാക്ഷന് അബുവിനോട് വല്ലാത്ത ദേഷ്യം വന്നു .  ദേഷ്യത്തില്‍ കൊള്ളാവുന്ന നല്ല സാഹിത്യ ഭാഷയില്‍ അബുവിനെ ശകാരിച്ചു.  കൂട്ടത്തില്‍ കുറെ പേര്‍ രണ്ടു പക്ഷവും കൂടി. മറ്റൊന്നുകൊണ്ടുമല്ല പത്മാക്ഷന് വിഷമം.  കഴിഞ്ഞ വര്‍ഷം ബെസ്റ്റ് വളണ്ടീയര്‍ ആയ പത്മാക്ഷന് ഇക്കൊല്ലം ബെസ്റ്റ് ഗ്രൂപ്പ് വാങ്ങണം , പഠിത്തത്തില്‍ മോശമായിരുന്ന പത്മാക്ഷന് മോശമായ വിഷയത്തില്‍ കരകയറാന്‍ ഗ്രേസ് മാര്‍ക്കായി പത്തു മാര്‍ക്ക് കിട്ടണം.  മാഗസിനില്‍ ഫോട്ടോ വരുത്തി പെണ്‍കുട്ടികള്‍ക്കിടയില്‍ ഒന്നും കൂടി പ്രശസ്താനാവണം.  

ഇവിടെ പത്മാക്ഷന്റെ ചിരകാല മോഹാഭിലാഷത്തിനു അബു കാരണം നിഴല്‍ വീണിരിക്കുന്നു. അങ്ങിനെയിരിക്കെ സമയം ഉച്ചയായി .  ഇരുനൂറോളം വരുന്ന എന്‍ എസ് എസ് വളണ്ടീര്‍മാരില്‍ കുറച്ചു മാത്രം വരുന്ന പെണ്‍കുട്ടികള്‍ അവരുടെ വീട്ടിലേയ്ക്ക് പോവാറാണ്  പതിവ് .  ആണ്‍കുട്ടികള്‍  കോളെജിനു പിറകു വശത്തു കൂടി ഒഴുകുന്ന പുഴയില്‍ പോയി കുളിച്ചു ഹോട്ടലില്‍ കയറി ഊണും കഴിച്ചേ മടങ്ങൂ .  ഞങ്ങള്‍ എല്ലാവരും പുഴയിലേയ്ക്ക് നടന്നു .   

അന്നേ ദിവസം പുഴയില്‍ ഇരുവശവും ധാരാളം ആളുകള്‍ കുളിക്കുന്നുണ്ട് , അക്കൂട്ടത്തില്‍ വല വീശിയും, ചൂണ്ടയിട്ടും മീന്‍ പിടിക്കുന്നവരുണ്ട് . പുഴയില്‍ മറ്റൊരു തീരത്ത് മുങ്ങാം കുഴിയിട്ട് പൂഴി വാരി തോണിയില്‍ (വള്ളം) നിറയ്ക്കുന്നവരുണ്ട് .  അക്കരെ പുഴക്കരയില്‍ ലോറിയില്‍ പൂഴി ലോഡ് ചെയ്യുന്നവരുണ്ട് . അങ്ങ് പുഴയൊഴുകും വഴിയില്‍ വിദൂരതതയില്‍ പുഴക്കരയിലെ അംഗനമാര്‍ അലക്കുന്നുണ്ട് .

വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ പാതി മദ്ധ്യേ പലയിടങ്ങളിലും അരയ്ക്കൊപ്പം വെള്ളമുണ്ടായിരുന്നുള്ളൂ .  എല്ലാവരും പുഴയില്‍ അര്‍ദ്ധനാരീശ്വരന്മാരായി പുഴയോരത്തുള്ള മരച്ചില്ലയില്‍ നിന്നും, കരയില്‍ അലക്കനുപയോഗിച്ച്ചിരുന്ന കരിങ്കല്ലിന്‍ മുകളില്‍ നിന്നും പുഴയില്‍ ചാടി. ചിലര്‍ മുങ്ങാംകുഴിയിട്ടു കളിച്ചു .  ചിലര്‍ മുങ്ങിപോന്തുന്നതില്‍ ദീര്‍ഘ സമയം ആരെന്നു എണ്ണിക്കളിച്ചു .  അങ്ങിനെ പാട്ടും കൂത്തും കവിതയും തമാശയും ഇരുന്നൂറോളം വരുന്ന കുട്ടികള്‍ ആര്‍ത്തുല്ലസിച്ചു കൊണ്ടിരുന്നു . മിക്ക ദിവസങ്ങളിലും എല്ലാവരുടെയും സാവൂന്‍ (സോപ്പ്) വിഹിതം പത്മാക്ഷന്‍ മുക്കാറാണ് പതിവ് . പതിവ് പോലെ അന്നും അബുവിന്  അവന്‍റെ വിഹിതമായ സോപ്പ് കഷ്ണം പത്മാക്ഷന്‍ കൊടുത്തില്ല.

മാത്രമല്ല, പുഴയില്‍ പാതി നഗ്നനായി നീന്തുന്ന അബുവിനെ നോക്കി പത്മാക്ഷന്‍ ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു പറയുന്നുണ്ടായിരുന്നു:

"ഇന്ന് നമ്മുടെ കവിക്ക് തോര്‍ത്താന്‍ തോര്‍ത്തു ആരും കൊടുക്കരുത് ,  കവി നമ്മുടെ ഇക്കൊല്ലത്തെ "ബെസ്റ്റ് ഗ്രൂപ്പ്" മോഹമാണ് തച്ച്ചുടച്ചിരിക്കുന്നത് . കവി എങ്ങിനെ കുളിച്ചു കയറുമെന്ന് നമുക്ക് നോക്കാം "

അബു ഇന്നത്തെപ്പോലെ തന്നെ അന്നും തോര്‍ത്തു കൊണ്ടു വന്നിട്ടുണ്ടായിരുന്നില്ല. യാത്രയില്‍ അതൊരു അധികപറ്റായി അബുവിന്  അനുഭവപ്പെട്ടിരുന്നു .  മാത്രമല്ല ഉച്ചകഴിഞ്ഞ് നഗരത്തില്‍ മാറ്റിനി ഷോ കാണാന്‍ പോവുന്നതിനും നാട്ടുകൂട്ടത്തിലും കവലയിലും കവിയരങ്ങിനു പങ്കെടുക്കുന്നതിന്നും മറ്റും തോര്‍ത്തു ഒരു തടസ്സമായിരുന്നു . തല്ക്കലത്തെയ്ക്ക് ആരുടെതെങ്കിലും തോര്‍ത്ത്  കടം വാങ്ങി തോര്‍ത്തി ഒരു വായനാ പുസ്തകം മാത്രം കായ്യിലേന്തിയുള്ള യാത്ര. അങ്ങിനെയായിരുന്നു അബുവിന്‍റെ പതിവ് പല്ലവി .

പത്മാക്ഷന്റെ വാക്കുകള്‍ കേട്ട മാത്രയില്‍ അബു അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു .  അബുവിന്നുള്ളിലെ വിപ്ളവം തിളച്ചു . പുഴയില്‍ നിന്നും "അര്‍ദ്ധ"നഗ്നനായി നഗ്നത ഇരു കൈകള്‍ കൊണ്ട് പൊത്തിസോപ്പ് വെച്ച അലക്കു കല്ലിനുമുകളില്‍ കയറി നിന്നു .  ഒരു കൈ കൊണ്ട് അവിടെയുണ്ടായിരുന്ന സോപ്പെടുത്തു ദേഹാസകലം പതപ്പിച്ചു.  കുട്ടികള്‍ ആര്‍ത്തു വിളിച്ചു. കൂവോട് കൂവ്.  ആദ്യം സോപ്പ് തേയ്ച്ചു കുളിക്കണ്ടയോ , എന്നിട്ടല്ലേ തോര്‍ത്ത് .  എന്ന്നയിരുന്നു അബുവിന്‍റെ പക്ഷം .   

അതു കണ്ടു അക്കരെ നിന്നും ആളുകള്‍ കൂവി . വള്ളക്കാര്‍ ഒച്ചയിട്ടു . അപ്പോഴേയ്ക്കും ഞൊടിയില്‍ അബു വീണ്ടും പുഴയില്‍ ചാടി .  അതികസമയം കഴിഞ്ഞില്ല പൂഴിലോറിക്കാര്‍ പുഴയിലൂടെ പാറക്കെട്ടുകള്‍ ഉള്ള ഭാഗത്തൂടെ വെള്ളം കുറഞ്ഞ വഴിയില്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ നടന്നു വരുന്നു .  ആദ്യം അവര്‍ എന്തിനാ വരുന്നത് എന്നു ഞങ്ങള്‍ക്കറിയില്ലായിരുനു . അവര്‍ അടുത്തെത്തിക്കഴിഞ്ഞു .അപ്പോഴാണ്‌ മനസ്സിലായത്‌ അവരുടെ സദുദ്ദേശം .

"ആരെടാ ഇവിടെ ഉടുമുണ്ടില്ലാതെ കയറി നിന്നത് .  അപ്പുറത്ത് പെണ്ണുങ്ങള്‍ അലക്കുന്നത് കണ്ടില്ലേ ?  എവിടെടാ അവന്‍" ?

സംഗതിയുടെ ഗുട്ടന്‍സ് മനസ്സിലായ മാത്രയില്‍ പതമാക്ഷന്‍ അബുവിന് തോര്‍ത്തിട്ടു കൊടുത്തു.  അബുവിനോട് വേഗം തോര്‍ത്തി എത്രയും വേഗം മുങ്ങാന്‍ താക്കീതും നല്‍കി.  അബു പെട്ടെന്ന് മുണ്ടുടുത്ത് കരയില്‍ കയറി അഴിച്ചു വച്ച പാന്‍റ്സും ഷര്‍ട്ടും എടുത്ത് മുങ്ങി .  അവര്‍ അടുത്തെത്തി , പുഴയില്‍ ഇരുനൂറോളം കുട്ടികള്‍ കുളിക്കുന്നു , നോക്കുമ്പോള്‍ ഏതാണ്ട് എല്ലാവരും ഒരേപോലെ , 

"ആര് ? ഏതു കുട്ടി" ? എന്നു അവരോടു പത്മാക്ഷന്‍ തര്‍ക്കുത്തരം പറഞ്ഞു .  "ഇവിടെ നിങ്ങളെ നാട്ടുകാരന്‍ ഒരു കുട്ടിയുണ്ടായിരുന്നു . അവന്‍ നിങ്ങള്‍ വരുന്നത് കണ്ട പാടെ ഇതാ ഈ വഴി ഓടി"  ബഹുമാനം കൊണ്ട് പറയാ, ഏട്ടാ, ഇനി ഞങ്ങളില്‍ ഒന്നിനെ തൊട്ടാല്‍ ഏട്ടന്മാര് വന്ന വഴി തിരിച്ചു പോവില്ലാട്ടോ" .  "വെറുതെ തെനീച്ചക്കൂടിനു കല്ലെറിയരുത് ".

അല്‍പസമയം വാക്കേറ്റങ്ങളായി , വന്നവര്‍ പിന്നെ പതുക്കെ നാട്ടുകാരന്‍ കുട്ടിയെ തേടിയെന്ന ഭാവേന പുഴയോരത്തെ നടവഴി കയറിപ്പോയി .

എല്ലാം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ പത്മാക്ഷന്‍ ബെസ്റ്റ് ഗ്രൂപ്പ് എന്ന മോഹം ഉള്ളിലൊതുക്കികൊണ്ട്  ആത്മഗതം പോലെ എല്ലാവരോടുംകൂടി ഇങ്ങനെ പറയുന്നുണ്ടായിരുന്നു .  "പ്രിയ കവിയോടും , എല്ലാവരോടും കൂടി പറയാ , നമുക്ക് ഇക്കുറി ബെസ്റ്റ് ഗ്രൂപ്പ് ആവണം .  എല്ലാവരുടെയും ഗ്രൂപ്പ്‌ ഫോട്ടോ എനിക്ക് മാഗസിനില്‍ വന്നു കാണണം...!!!

വാല്‍ : ഇന്നാണെങ്കില്‍ മുഖപുസ്തകത്തില്‍ ഫോട്ടോ ഇടാനായിരിക്കും മോഹം , പൂമുഖത്തെ ആത്മഗതം  പോലെ ... "ബ്രോ പ്ളീസ്  ലൈക് മൈ പ്രൊഫൈല്‍ " ... :) 

ബാപ്പു തേഞ്ഞിപ്പലം