Monday, May 5, 2014

ജീവിതം മുറിഞ്ഞവന്റെ നൊമ്പരം :-

മലയാള കവിത സമ്പന്നമായ കാലഘട്ടത്തിലൂടെ യാത്രയിലാണിപ്പോള്‍ .  ജീവതത്തിന്റെ എല്ലാ തിരക്കുകള്ക്കി ടയിലും ഉറങ്ങാത്ത ജാഗ്രതയുമായി സമൂഹത്തിനു കാവലിരിക്കുന്ന കുറേപ്പേര്‍ എന്നുമുണ്ടായിട്ടുണ്ട് .
കവിയും കാമുകനും ഉറങ്ങാതിരിക്കുമ്പോഴാണ് ജീവിതത്തെക്കുരിച്ചെഴുതിയ പുതിയ ദര്‍ശനങ്ങള്‍ രൂപപ്പെടുന്നത് .  ഉണങ്ങിയ മരത്തില്‍ നിറയെ പൂക്കളുണ്ടാകുന്നതും നദി മുകളിലേയ്ക്ക് യാത്ര തുടരുന്നതും കവിയുടെ ഭാവന മാത്രമല്ല .  പഴയതിലെയ്ക്കുള്ള ഓര്മ്മതപ്പെടുത്തല്‍ കൂടിയാണ് .

ഭാഷ മരിച്ചെന്നു വിലപിക്കുന്നവര്‍ മൌനത്തിന്റെ മാളത്തിലേയ്ക്ക് ഓടിയൊളിക്കുന്ന കാഴ്ചയാണിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത് . സാഹിത്യത്തില്‍ കവിതാ സാഹിത്യം വളരെ ശക്തമാണ്, ലോക കവിതയുടെ നിലവാരത്തിലേയ്ക്ക് അതിന്‍റെ ഗ്രാഫുയരുന്നത് സൂക്ഷ്മക്കാഴ്ചയില്‍ നമുക്ക് കാണാനാവും .
ശ്രീ ബാപ്പു തേഞ്ഞിപ്പലം എന്ന യുവകവിയും രേഖപ്പെടുത്താന്‍ ശ്രമിക്കുന്നതും ജീവിതത്തിന്‍റെ നിറങ്ങള്‍ ചാലിച്ച കവിതകളെയാണ് ...!!!

കവിതാ സമാഹാരം : പോക്കുവെയില്‍അവതാരിക : പി . ആര്‍ . രതീഷ്‌

കുറിപ്പ് :  എന്‍റെ കവിതാ സമാഹാരത്തിനു ശ്രീ പി . ആര്‍ രതീഷ്‌ എഴുതിയ അവതാരികയില്‍ നിന്നും....