Wednesday, February 12, 2014

അല്‍പസമയം മുമ്പ് റയില്‍വേ മന്ത്രി പാലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല റയില്‍വേ ബജറ്റ് 2014 ഒരു അവലോകനം :

അല്‍പസമയം മുമ്പ് റയില്‍വേ മന്ത്രി പാലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല റയില്‍വേ ബജറ്റ് 2014 ഒരു അവലോകനം :

കേരളത്തിനു എന്നും റെയില്‍വേ വികസനത്തിന്‍റെ ബജറ്റിന്‍റെ കാര്യത്തില്‍ അവഗണന മാത്രം .  ഇവിടെ ഏതു ലോബിയാണ് ഇതിന്നു പിറകില്‍ പ്രവര്‍ത്തിക്കുന്നത് ? അതോ നമ്മുടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കഴിവ് കേടോ? 

റയില്‍വേ മന്ത്രി ഇന്ന് 72 പുതിയ ട്രയിനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിനു ലഭിച്ചിരിക്കുന്നത് വെറും മൂന്ന്തി ട്രെയിനുകള്‍ മാത്രം. 

തിരുവനന്തപുരം ബംഗലൂരു വഴി ഒരു പ്രീമിയം ട്രയിന്‍ ആഴ്ചയില്‍ രണ്ടു ദിവസവും, തിരുവനന്തപുരം ദില്ലി നിസാമുദ്ദീന്‍ കോട്ടയം, ആലപ്പുഴ വഴി ആഴ്ചയില്‍ ഓരോ ദിവസവും, പുനലൂര്‍ കന്യാകുമാരി വഴി ദിവസവും ഒരു   സര്‍വ്വീസ്മൂ മാത്രം.  

മാത്രമല്ല, മുന്‍കാലങ്ങളിലെ ഒട്ടു മിക്ക മോഹന പ്രഖ്യാപനങ്ങള്‍ എല്ലാം തന്നെ വെറും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയാനെന്നും മനസ്സിലാവും.  നമ്മള്‍ക്ക് അനുവദിച്ച ബജറ്റ് പോലും നാം വേണ്ടത്ര വിനിയോഗിച്ചില്ല എന്നത് ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ ഉത്തരം പറയേണ്ടിയിരിക്കുന്നു .  

കഴിഞ്ഞ ബജറ്റില്‍ രണ്ടായിരത്തി മുന്നൂറു കോടി രൂപയോളം അനുവദിച്ചതില്‍ പകുതി പോലും അലോക്കെയ്റ്റ്‌ ചെയ്യിപ്പിക്കാനോ വിനിയോഗിക്കുവാണോ ബന്ദപ്പെട്ടവേര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാന ങ്ങള്‍ നമുക്ക് മാതൃകയാണ് . 
  
അങ്കമാലി ശബരി 122 കിലോമീറ്റര്‍ പാത ഒരു തറക്കല്ലിടല്‍ കര്‍മ്മം കഴിഞ്ഞു നാളിത്രയുമായെങ്കിലും വെറും ആറു കിലോമീറ്റര്‍ മാത്രമേ സ്ഥലമെട്ടെടുക്കാന്‍ കഴിഞ്ഞുള്ളുവെന്നോതോഴിച്ച്ചാല്‍ ഈ പദ്ധതി ഇതുവരെ എങ്ങും എത്തിയില്ല എന്നത് വളരെ ദുഖകരമായ അവസ്ഥയാണ് .  

ശബരി ട്രെയിന്‍ നടപ്പില്‍ വരുകയാണെങ്കില്‍ അതു നമുക്കും ഒപ്പം പ്രധാന കേരള ഖജനാവിലേയ്ക്ക് വരുമാനമുള്ള ഭക്ത റ്റൂറിസ കേന്ദ്രമായ ശബരിമാലയിലെയ്ക്ക് വര്ഷം തോറും വരുന്ന ആന്ദ്രയിലെയും കര്ന്നാടകത്തിലെയും തമിള്‍ നാട്ടിലെയും അയ്യപ്പ ഭക്തന്മാര്‍ക്ക് വളരെ ഉപയോഗപ്രദവും സുരക്ഷിതവുമായ യാത്രാ സൌകര്യമായിരിക്കും എന്നത് നമോര്‍ക്കെണ്ടാതാണ് . 
  
നെടുമ്പാശ്ശേരിയില്‍ ഒരു റെയില്‍വെ സ്റ്റേഷന്‍ നിര്‍മ്മിക്കുമെന്നു അതു വഴി വിമാനത്താവളം വഴി വരുന്ന എലാ യാത്രക്കാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന്പ റഞ്ഞിരുന്നെങ്കിലും ഇനിയും ഒന്നും നടന്നില്ല. 

എങ്ങും മരണം വിതറുന്ന ആളില്ലാ റയില്‍ ക്രോസും , മഴ പെയ്താല്‍ മുങ്ങുന്ന ട്രാക്കും മാത്രം .

2011ല്‍ പ്രഖ്യാപിച്ച ഒ പി ഡി ഡയഗോണിസ്റ്റിക്ക് സെന്‍റര്‍ ഇതുവരെ ആയില്ല .  

നേമം കോച്ചു യാര്‍ഡ്‌ ഇതു വരെ നിലവില്‍ വന്നില്ല . 

വളരെക്കാലമായി നാം ആവശ്യപ്പെടുന്ന കേരള സോണ്‍ മറ്റു സംസ്ഥാനങ്ങളില്‍ നടപ്പില്‍ വരുത്തിയപ്പോഴും കേരളത്തിനു ഇതു വരെയും പരിഗനയായില്ല .

വാഗണ്‍ ഫാക്ടറി ചേര്‍ത്തലയില്‍ ലാലുവിന്‍റെ ഔദാര്യം ഒന്നുമായില്ല.

പാതയിരട്ടിപ്പിക്കല്‍ ഒരു ദശകത്തിലെറെയായ്, ഇപ്പോഴും ഒച്ചിഴയുന്നത് പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌.  

വാസ്തവത്തില്‍ ഒരു പ്രഖ്യാപനവും ഇവിടെ യാധര്ത്യമാവുന്നില്ല എന്നതാണ് വാസ്തവം.  എന്തിനേറെപ്പറയുന്നു നമുക്കിതുവരെ ഒരു റൂട്ട് മാപ്പ് പോലുമില്ല തന്നെ.  

കേരളത്തില്‍ നിന്നും എട്ടു മന്ത്രിമാര്‍ കേന്ദ്രംമന്ത്രിസഭയില്‍ ഇരിക്കുമ്പോഴാണ് നമുക്കീ ദുര്‍ഗതി നിരന്തരം അനുഭവിക്കേണ്ടി വരുന്നത്  അത്യന്തം ഖേദകരമാണ്...!!!


ഉത്തരേന്ത്യന്‍ ലോബിയില്‍ നാമിനിയും ഇശ്ച ശക്തി കൈവിടാതെ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആര്‍ജ്ജവം കാണിക്കേണ്ടിയിരിക്കുന്നു .  തൊട്ടതിനും തുടച്ച്ചതിനുമൊക്കെ ബഹുജന സമരം ചെയ്യുന്ന നമ്മുടെ ജന സേവ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തു കൊണ്ട്കൊ ഈ അനീതിക്കെതിരെ, ഒരു ബഹുജന സമരം കേന്ദ്രത്തിന്നെതിരെ , ബന്ടപ്പെട്ടവര്‍ക്കെതിരെ അവരുടെ കണ്ണു തുറപ്പിക്കാന്‍ സംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....?

ബാപ്പു തേഞ്ഞിപ്പലം 

No comments:

Post a Comment